യേശു ക്രിസ്തുവിനെ പോലെ മൂന്നാം ദിനം ഉയിർത്തെഴുന്നേൽക്കാൻ ജീവനോടെ കുഴിയിൽ കിടന്ന പാസ്റ്റർ മരിച്ചു. ആഫ്രിക്കൻ രാജ്യമായ സാംബിയയിലാണ് സംഭവം. സിയോൺ പള്ളിയിലെ 22 കാരനായ പാസ്റ്റർ ജെയിംസ് സകലയാണ് മരിച്ചത്.
സഭാവിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയിൽ ഇറങ്ങിക്കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്ന് ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. “അല്പവിശ്വാസികളേ, നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ഈ സകാലയെ കുഴിച്ചിടുക, അവൻ മരിച്ചവരിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വീണ്ടും ശ്വസിക്കും” എന്നായിരുന്നു അനുയായികളോട് പാസ്റ്ററുടെ അവസാന വാക്കുകൾ.
വെളുത്ത ഗൗണും ഒരു ജോഡി ലെതര്‍ സ്ലിപ്പര്‍ ചെരിപ്പുകളും ധരിച്ചാണ് സകാല കുഴിയിൽ കിടന്നത്. പാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് വിശ്വാസികൾ കണ്ടത്. സംഭവത്തിൽ പാസ്റ്ററുടെ കൈ കെട്ടിയവർക്കും കുഴിയെടുത്തവർക്കുമെതിരെ പൊലീസ് കേസെടുത്തു.
Discussion about this post