കാബൂൾ: കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം യുവാൻ (31 മില്യൺ ഡോളർ) സഹായം നൽകുമെന്ന് ചൈന ബുധനാഴ്ച പ്രഖ്യാപിച്ചു.
പാകിസ്താൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരുമായുള്ള വീഡിയോ ലിങ്ക് വഴി നടത്തിയ യോഗത്തിൽ സംസ്ഥാന കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി ആണ് സംഭാവന പ്രഖ്യാപിച്ചത്
“അഫ്ഗാൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച് ധാന്യങ്ങൾ, ശൈത്യകാല സാമഗ്രികൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ എന്നിവയ്ക്കായി 200 ദശലക്ഷം യുവാൻ (30.96 ദശലക്ഷം ഡോളർ) അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തിരമായി നൽകാൻ ചൈന തീരുമാനിച്ചു”- ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പറയുന്നു. മറ്റേതൊരു രാജ്യത്തേക്കാളും അഫ്ഗാനിസ്ഥാനിലേക്ക് സാമ്പത്തികവും മാനുഷികവുമായ സഹായം എത്തിക്കാനുള്ള കടമ യുഎസിനും സഖ്യകക്ഷികൾക്കും ഉണ്ടെന്നും ഓൺലൈൻ യോഗത്തിൽ സംസാരിച്ച വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ആദ്യ ബാച്ചിൽ അഫ്ഗാൻ ജനതയ്ക്ക് 3 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകാൻ ചൈന തീരുമാനിച്ചതായി വാങ് യി പറഞ്ഞു. ചൈന-ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ എമർജൻസി സപ്ലൈസ് റിസർവിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ പകർച്ചവ്യാധി വിരുദ്ധ, അടിയന്തര സാമഗ്രികൾ നൽകാൻ ചൈന തയ്യാറാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.
“താലിബാൻറെ താൽക്കാലിക സർക്കാർ പ്രഖ്യാപനത്തെ ചൈന സ്വാഗതം ചെയ്യുന്നു” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തത്.
“സ്വാഗതം” എന്ന പദം നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും ചൈനീസ് വക്താവ് വാങ് വെൻബിൻ പറഞ്ഞത് അഫ്ഗാനിസ്ഥാനിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കുമെന്ന താലിബാൻ പ്രഖ്യാപനത്തിന് ചൈന ചില പ്രധാന ഉദ്യോഗസ്ഥ ക്രമീകരണങ്ങൾക്കൊപ്പം പ്രാധാന്യം നൽകുന്നു എന്നാണ്.
എല്ലാ തീവ്രവാദ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവരെ അടിച്ചമർത്താനുള്ള നടപടികൾ സ്വീകരിക്കാനും വാങ് യി താലിബാനോട് ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനായി അഫ്ഗാനിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയ തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടാനും ഇല്ലാതാക്കാനും എല്ലാ പാർട്ടികളും രഹസ്യാന്വേഷണ വിവര കൈമാറ്റവും, അതിർത്തി നിയന്ത്രണ സഹകരണവും ശക്തിപ്പെടുത്തനാമെന്നും വാങ് യി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി അരാജകത്വത്തിൽ നിന്ന് ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് ചൈനീസ് ദേശീയ മന്ത്രാലയ വക്താവ് വാങ് വെൻബിനെ ഉദ്ധരിച്ച് ചൈനയുടെ ദേശീയ ബ്രോഡ്കാസ്റ്റർ, സിസിടിവിയുടെ ഇംഗ്ലീഷ് ചാനലായ സിജിടിഎൻ ഉദ്ധരിച്ചു.
പ്രധാന അവസരം പ്രയോജനപ്പെടുത്താനും ആശയവിനിമയവും ഏകോപനവും വർദ്ധിപ്പിക്കാനും പൊതു ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഫ്ഗാനിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കുന്ന സാഹചര്യത്തിന്റെ വികസനത്തിന് കൂടുതൽ നല്ല സ്വാധീനം ചെലുത്താനും വാങ് വെൻബിൻ അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Discussion about this post