വാഷിംഗ്ടൺ: പാകിസ്ഥാന് ധനസഹായം നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമെടുക്കാതെ അന്താരാഷ്ട്ര നാണയനിധി. ഒരു ബില്ല്യൺ ഡോളറിന്റെ വായ്പയ്ക്കാണ് പാകിസ്ഥാൻ അപേക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നടന്ന അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ സമ്പദ്ഘടനയുടെ അനിശ്ചിതമായ ഭാവിയിൽ വിശ്വാസമില്ലാത്തതാണ് ധനസഹായം നിഷേധിക്കാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാനിൽ വൈദ്യുതി- പെട്രോളിയം നിരക്കുകൾ കുതിച്ചുയരുകയാണ്. ഐ എം എഫിന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറാകാത്തതും തിരിച്ചടിയാണ്.
പാകിസ്ഥാനിലെ സാമ്പത്തിക സ്ഥിതി നിലവിൽ ആശാവഹമല്ലെന്നും എന്നാൽ ചർച്ചകൾ തുടരുമെന്നും ഐ എം എഫ് പ്രതിനിധികൾ വ്യക്തമാക്കി. ഇതേ വിഷയത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന ചർച്ചകളും പരാജയപ്പെട്ടിരുന്നു.
Discussion about this post