തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി വെള്ളപ്പൊക്ക ദുരന്തങ്ങൾ സംഭവിക്കുമ്പോഴും പ്രകൃതി ചൂഷണം അതിന്റെ പാരമ്യത്തിൽ തുടരുന്നു. അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഉൾപ്പെടെ 5924 ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ഇവയിൽ മുക്കാൽ ഭാഗത്തിനും സർക്കാർ അനുമതിയില്ലെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2018-ലെ മഹാപ്രളയത്തിന് ശേഷവും 223 പുതിയ ക്വാറികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. വനപ്രദേശത്തിന് അഞ്ചുകിലോമീറ്ററിന് പുറത്തുമാത്രമേ ഖനനം പാടുള്ളൂവെന്നാണ് കേന്ദ്ര നിയമം. എന്നാൽ ഇത് 100 മീറ്റാറാക്കി കുറയ്ക്കാൻ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
സാങ്കേതികമായി എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ക്വാറികൾക്ക് അനുമതി നൽകുന്നത്. ദുരന്തങ്ങളുടെ സാഹചര്യത്തിൽ ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കാം എന്ന് മുഖ്യമന്ത്രി പറയുമ്പോഴും അനുമതി പത്രങ്ങളില്ലാതെ അനേകം ക്വാറികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നാണ് വിവരം.
Discussion about this post