പാലക്കാട്: നഗരത്തില്‍നിന്ന് ആനക്കൊമ്പുമായി തമിഴ് നാട് സ്വദേശികളടക്കം മൂന്നുപേര്‍ പിടിയില്‍. കോയമ്പത്തൂർ സാരമേട് സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുല്ല (43), പാലക്കാട് കല്‍മണ്ഡപം ഫൈസല്‍ (44) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ വാളയാര്‍ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തില്‍ വാളയാര്‍ റേഞ്ച് ഓഫിസര്‍ കേസെടുത്തു. രണ്ട് ആനക്കൊമ്പുകളും ബാഗും ഒരു ബൈക്കും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
കോയമ്പത്തൂർ -പാലക്കാട് റോഡില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹൈപ്പര്‍ മാര്‍ക്കറ്റിന് പിറകില്‍ വില്പന നടത്തവേയാണ് മൂവര്‍ സംഘം പിടിയിലായത്. ഇവരെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരുകയായിരുന്നു. കുട്ടിയാനയുടേതാണ് കൊമ്പുകൾ എന്നാണ് നിഗമനം. കഴിഞ്ഞ കാലയളവില്‍ ചെരിഞ്ഞ ആനകളുടെ വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Discussion about this post