ഡൽഹി: മേഘാലയയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ബി എസ് എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാകാം ഇവരെന്ന് ചില മാധ്യമങ്ങൾ ആരോപിച്ചു. എന്നാൽ ബി എസ് എഫ് ഇക്കാര്യം നിഷേധിച്ചു.
അതിർത്തിക്ക് സമീപം ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കാണപ്പെട്ടുവെന്ന വിവരം ലഭിച്ചതോടെ സംഭവസ്ഥലത്തെത്തി ഇത് സ്ഥിരീകരിച്ചതായി ബി എസ് എഫ് അറിയിച്ചു. അസ്കർ അലി, ആരിഫ് ഹൊസൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഒറ്റപ്പെട്ട പ്രദേശമാണിതെന്നും ഇവിടെ ഇന്ത്യക്കാർ പോകാറില്ലെന്നും ബി എസ് എഫ് പറഞ്ഞു. വിവരം ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയെ അറിയിച്ചിട്ടുണ്ട്. ഏറ്റുമുട്ടലും വെടിവെപ്പും നടന്നിട്ടില്ലെന്നും ബി എസ് എഫ് വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാരെ ബി എസ് എഫ് കടന്നാക്രമിച്ച് കൊലപ്പെടുത്തി എന്ന തരത്തിൽ ബംഗ്ലാദേശ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ബി എസ് എഫ് തള്ളി.
Discussion about this post