ഡൽഹി: അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. കലാപം സംസ്ഥാനത്ത് അരാജക്ത്വം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അമരവാതിയിലെയും മാലേഗാവിലെയും സംഭവങ്ങൾ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും ഫഡ്നവിസ് പറഞ്ഞു.
കലാപം പടരുന്നതറിഞ്ഞിട്ടും നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കാത്ത സർക്കാർ നടപടിയെയും ബിജെപി വിമർശിച്ചു. ത്രിപുരയിലെ കലാപത്തെക്കുറിച്ച് വ്യാപകമായി വ്യാജവാർത്ത പ്രചരിപ്പിക്കപ്പെട്ടതും ഫഡ്നവിസ് ചൂണ്ടിക്കാട്ടി.
ത്രിപുര കലാപത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ കലാപം ആരംഭിച്ചതെന്ന് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. അമരാവതി കലാപത്തെ സർക്കാർ സ്പോൺസേഡ് കലാപം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. 2012ൽ മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്ത് റാസ അക്കാഡമി സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ കലാപത്തോടാണ് അമരാവതി, മാലേഗാവ് സംഭവങ്ങളെ ഫഡ്നവിസ് താരതമ്യം ചെയ്തത്.
Discussion about this post