സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ് അറസ്റ്റിലായത്. തങ്ങൾ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച ഇവർ, ഇനിയും അത് ആവർത്തിക്കുമെന്ന് മുന്നറിയിപ്പും നൽകി.
മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: ‘പേപ്പറിൽ ഹുസൈൻ എന്ന നാമം എഴുതിയിരുന്നു. അയാൾ അത് അറിഞ്ഞോ അറിയാതെയോ വലിച്ചു കീറി എറിഞ്ഞു. ഞാൻ എന്റെ സഹപ്രവർത്തകരെ വിവരമറിയിക്കുകയും അത് തെറ്റാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. മാനേജ്മെന്റിനോടും ഞാൻ ഇക്കാര്യം സംസാരിച്ചു. ഞങ്ങൾ ഒത്തു ചേർന്നു.
ഞങ്ങൾ അയാളുടെ മേൽ എണ്ണ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. അയാളുടെ തെറ്റ് ആവർത്തിക്കുന്ന ആർക്കും ഇത് തന്നെയായിരിക്കും ശിക്ഷ. ഞങ്ങൾ പ്രവാചകന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണ്. പ്രവാചകനെ അപമാനിക്കുന്നവരെ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്.‘
ഇത്രയും പറഞ്ഞ ശേഷം അള്ളാഹു അക്ബർ വിളികളോടെ പ്രതികൾ തുടർന്നു. പ്രവാചക നിന്ദ ഞങ്ങൾക്ക് സഹിക്കാനാവില്ല.
സംഭവം മൂടിവെക്കാനായിരുന്നു ആദ്യം പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ ശ്രീലങ്കയിൽ നിന്നും സമ്മർദ്ദം ശക്തമായതോടെ പ്രതികളെ പിടിക്കാൻ പാകിസ്ഥാൻ നിർബ്ബന്ധിതമാകുകയായിരുന്നു. നൂറുകണക്കിന് ആളുകൾ കുമാരയെ മർദ്ദിച്ചതയാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ മുഖ്യ പ്രതികളായ രണ്ട് പേരെ മാത്രമാണ് പിടികൂടിയിരിക്കുന്നത്.
Also Read:മതനിന്ദ ആരോപിച്ച് കൊടും ക്രൂരത; ശ്രീലങ്കൻ സ്വദേശിയെ പാകിസ്ഥാനിൽ പരസ്യമായി കൊന്ന് കത്തിച്ചു
Discussion about this post