ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ 52 ശതമാനം സമയവും പ്രതിപക്ഷ ബഹളങ്ങളെ തുടർന്ന് നഷ്ടമായി. പാർലമെന്റിലെ ബഹളങ്ങളുടെ പേരിൽ എം പിമാർക്ക് സസ്പെൻഷൻ ലഭിച്ചതും രാജ്യം ചർച്ച ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ കർശനമായി നേരിടാൻ തന്നെയാണ് ഉപരാഷ്ട്രപതിയുടെയും രാജ്യസഭാ ഉപാദ്ധ്യക്ഷന്റെയും തീരുമാനം.
പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും തടസ്സപ്പെടുത്തൽ പാർലമെന്ററി ജനാധിപത്യത്തിൽ നല്ല ആശയമല്ലെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരുന്നു. ജനക്ഷേമത്തിന് വേണ്ടിയാണ് പാർലമെന്റ് എന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർലമെന്റ് തടസ്സപ്പെടുത്തി ഭരണ സ്തംഭനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നയം ജനങ്ങളോടുള്ള വെല്ലുവിളിയും ജനാധിപത്യത്തെ അപമാനിക്കലുമാണ് എന്നായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.
Discussion about this post