തിരുവനന്തപുരം: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. ഹൈക്കോടതിയിലെ കേരള സർക്കാരിന്റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.
സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക എന്ന് ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ് ചോദിച്ചു. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post