സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 113 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ് ഇന്ത്യ.
ലഞ്ചിന് ശേഷം ജയിക്കാൻ മൂന്ന് വിക്കറ്റ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു. അശ്വിൻ രണ്ട് വിക്കറ്റ് വീഴത്തിയപ്പോൾ മാർകോ ജാൻസന്റെ വിക്കറ്റ് മുഹമ്മദ് സിറാജും വീഴ്ത്തിയതോടെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിനാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും മുഹമ്മദ് ഷമിയുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു.
നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർക്ക് മികച്ച പ്രതിരോധം തീർത്ത് കളിച്ച ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എൽഗർ 94 റൺസ് നേടി. എൽഗറെ ബൂമ്ര എൽബി ആക്കുകയായിരുന്നു. പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. തുടർന്ന് മൂന്ന് പന്തുകള്‍ മാത്രം നേരിട്ട വിയാന്‍ മള്‍ഡറെ (1) ഷമിയും പുറത്താക്കി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഷമിയും സിറാജുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ. ഇന്ത്യക്കായി കെ എൽ രാഹുൽ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയിരുന്നു.
സ്‌കോര്‍: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10
Discussion about this post