തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായി അടയ്ക്കുന്നു. നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും ഉണ്ടായിരിക്കുക. വരുന്ന രണ്ട് ഞായറാഴചകളിൽ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാകും.
ഞായർ ദിവസങ്ങളായ 23, 30 തീയതികളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ഞായറാഴ്ച ആവശ്യ സർവീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.
വ്യാപാരസ്ഥാപനങ്ങളും മാളുകളും സ്വയം നിയന്ത്രിക്കണം. ഓരോ ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
Discussion about this post