സുൽത്താൻപൂർ: മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് തങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അതിനുള്ള ധൈര്യം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിനെതിരെ നിയമം കൊണ്ടു വന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് നിരോധിക്കാൻ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം പാർലമെന്റിൽ കൊണ്ടു വന്നു. അങ്ങനെ മുസ്ലീം സ്ത്രീകൾക്ക് തങ്ങൾ സ്വാതന്ത്ര്യം നൽകിയെന്ന് നദ്ദ പറഞ്ഞു.
രാമഭക്തർക്ക് നേരെ നിറയൊഴിച്ചത് സമാജ് വാദി പാർട്ടിയാണ്. അയോധ്യ വിഷയത്തിൽ ശ്രീരാമ ഭക്തർക്കായി കോൺഗ്രസ് ഒന്നും ചെയ്തില്ല. ബിജെപിക്ക് ഗുണമാകുമെന്ന് കരുതി കേസ് പരിഗണിക്കുന്നത് വൈകിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും ജെ പി നദ്ദ വ്യക്തമാക്കി.
Discussion about this post