കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്ത സാഹചര്യത്തിൽ അടച്ചിട്ട സർവകലാശാലകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചു. എന്നാൽ അധ്യാപക ക്ഷാമം നേരിടുന്നതിനാൽ സർവകലാശാലകളിൽ അധ്യയനം പുനരാരംഭിക്കാൻ സാദ്ധ്യതയില്ല. താലിബാൻ ഭരണത്തിന്റെ കെടുതികൾ നിമിത്തം അധ്യാപകർ കൂട്ടത്തോടെ രാജ്യം വിട്ടതാണ് അഫ്ഗാനിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പുന:സ്ഥാപിച്ചതോടെ നിരവധി പ്രൊഫസർമാരാണ് രാജ്യം വിട്ട് പോയത്. കഴിഞ്ഞ ആറ് മാസത്തിനിടെ കാബൂൾ, ഹെറാത്ത്, ബാൾക് സർവ്വകലാശാലകളിൽ നിന്നും 270 പ്രൊഫസർമാർ മറ്റ് രാജ്യങ്ങളിൽ അഭയം തേടി എന്നാണ് കണക്ക്. ഇതിൽ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്.
നേരത്തെ, അഫ്ഗാനിസ്ഥാൻ വിട്ട് പോയ പ്രൊഫസർമാർ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കാട്ടി താലിബാൻ ഭരണകൂടം അഭ്യർത്ഥന പുറത്തിറക്കിയിരുന്നു. അതിനിടെ മിക്ക സർവകലാശാലകളും പെൺകുട്ടികൾക്ക് ഹോസ്റ്റൽ സംവിധാനം നൽകാൻ വിസ്സമ്മതിക്കുന്നതായി പരാതിയുണ്ട്. വ്യക്തിസ്വാതന്ത്ര്യമില്ലായ്മയും സുരക്ഷിതത്വമില്ലായ്മയുമാണ് പ്രൊഫസർമാർ രാജ്യം വിടാൻ കാരണമെന്നാണ് അഫ്ഗാൻ വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്.
Discussion about this post