ഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ചിത്രം വ്യക്തമായതോടെ എസ് പി നേതാക്കളെ കാൺമാനില്ലെന്ന് പരാതി. പ്രാഥമിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 284 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എസ്പി നേതാക്കളെല്ലാം അപ്രത്യക്ഷരായെന്നാണ് ആരോപണം.
സമാജ്‌വാദി പാർട്ടിയുടെ ഓഫീസിന് പുറത്ത് മാധ്യമപ്രവർത്തകരെ മാത്രമാണ് കാണുന്നത്. സമാജ് വാദി പാർട്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ല . നിലവിൽ ഉത്തർ പ്രദേശിൽ ബിജെപി 273 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 122 സീറ്റുകളിൽ മാത്രമാണ് സമാജ് വാദി പാർട്ടി മുന്നേറ്റം.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക സമരം കൊടുമ്പിരി കൊണ്ട ലഖിംപുരിൽ അടക്കം ഭൂരിപക്ഷം സീറ്റുകളിലും ബിജെപി മുന്നേറുകയാണ്.
Discussion about this post