ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ. 2020 മേയ് 12നുശേഷം ഏറ്റവും കുറവ് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. 3614 ആണ് ഇന്നലത്തെ പ്രതിദിന സ്ഥിരീകരണനിരക്ക്. 0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2020 മേയ് 12ന് 3,604 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കോവിഡ് അതിതീവ്രവ്യാപനത്തിന്റെ ആശങ്ക സംസ്ഥാനത്തും കുറഞ്ഞുതുടങ്ങി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കേരളത്തില്‍ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇരുനൂറില്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളില്‍ നൂറില്‍ താഴെയും.
രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. നിലവില്‍ ചികിത്സയില്‍ 40,559 പേര് മാത്രമാണുള്ളത്. ആകെ മരണം 5,15,803.
Discussion about this post