ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ കലാപം നടത്താൻ ധനശേഖരണം നടത്തിയതിന് പോപ്പുലർ ഫ്രണ്ട് കേരള നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫിനെയാണ് ഡൽഹിയിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയമാകാൻ കഴിഞ്ഞ ദിവസം ഇഡി അഷറഫിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം മുതൽ അഷറഫിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ അഷറഫിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് അറസ്റ്റ്.
കണ്ണൂർ, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ആറു മാസം മുൻപ് ഇഡി പരിശോധനകൾ നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സജീവ സാന്നിദ്ധ്യം ഇന്റലിജൻസ് കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞിരുന്നു. 2020ൽ ഉത്തർ പ്രദേശിലെ ഹഥ്രാസിൽ കലാപം നടത്താൻ നടന്ന ശ്രമങ്ങളിലും ദേശീയ ഏജൻസികൾ മലയാളികൾ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post