ബെംഗളൂരു; ഡൽഹിക്കും പഞ്ചാബിനും പുറമെ കര്‍ണാടകത്തിലും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ടായിരുന്നു കെജരിവാളിന്റെ വാക്കുകള്‍.
കര്‍ണാടകത്തിലെ ’40 ശതമാനം’ സര്‍ക്കാരിനെ താഴെയിറക്കാന്‍ കര്‍ഷക സംഘടനകളുടെ പിന്തുണ വേണമെന്നും നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ കെജ്രിവാള് പറഞ്ഞു.
ഈ സര്‍ക്കാരുകളുടെ 20%, 40% കമ്മീഷന് അക്കൗണ്ടുകള്‍ നമ്മുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അഴിമതി രഹിത സര്‍ക്കാരിന് ജനങ്ങള്‍ക്ക് നിരവധി സേവനങ്ങള്‍ സൗജന്യമായി നല്കാന് കഴിയുമെന്നും കെജ്രിവാള് പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അഞ്ച് കാര്യങ്ങള്‍ സൗജന്യമായി നല്കാന് ഞങ്ങളുടെ സര്‍ക്കാരിന് കഴിയുന്നുണ്ട്- വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ ഗതാഗതം. ഇത് എങ്ങനെയാണ് ഞങ്ങള്‍ക്ക് സാധിക്കുന്നത്? കാരണം ഞങ്ങള്‍ സത്യസന്ധരാണ്. ഞങ്ങള്‍ പണം സൂക്ഷിക്കുന്നുണ്ട്, കെജ്രിവാള് പറഞ്ഞു.
ബലാത്സംഗക്കാരേയും ഗുണ്ടകളേയുമാണ് ബി ജെ പി തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ആം ആദ്മി മാന്യന്മാരുടേയും ദേശസ്നേഹികളുടെയും സത്യസന്ധരായ ആളുകളുടെയും പാര്‍ട്ടിയാണ്, അദ്ദേഹം പറഞ്ഞു.
Discussion about this post