കണ്ണൂർ: നിയമസഭ തല്ലിപ്പൊളിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. സംഘർഷത്തിന് കാരണം യുഡിഎഫാണ്. ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ജയരാജൻ പറഞ്ഞു.
കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്. മന്ത്രി ശിവൻകുട്ടിയെ അവർ തല്ലി ബോധം കെടുത്തി. വനിതാ എംഎൽഎമാരെ കയറി പിടിച്ചുവെന്നും ജയരാജൻ ആരോപിച്ചു.
പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ ഭരണപക്ഷത്തിൽ നിന്നും പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായി. പ്രതിപക്ഷത്തെ മസിൽ പവറോടെ നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തത്. ഇതോടെ പ്രതിഷേധമുണ്ടാകുകയായിരുന്നു എന്നാണ് ജയരാജന്റെ ന്യായീകരണം.
അതേസമയം നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
Discussion about this post