കൊച്ചി: എറണാകുളം ഏലൂരിൽ വ്യവസായ സ്ഥാപനം പൂട്ടിച്ച് സിഐടിയു. വിആർഎൽ ലോജിസിറ്റിക്സിൻറെ ഏലൂരിലെ ഡിപ്പോയാണ് അടച്ചു പൂട്ടിയത്. ഇതോടെ നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായി.കഴിഞ്ഞ 22 വർഷമായി ഇവിടെ ഒറ്റ യൂണിയൻ മാത്രമെ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ഒരു വർഷം മാത്രമെ ആയിട്ടുള്ളു സിഐടിയു യൂണിയൻ രൂപീകരിച്ചിട്ടെന്നും അതിനിടയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു. മന്ത്രി പി. രാജീവിൻറെ മണ്ഡലത്തിലെ വ്യവസായ സ്ഥാപനമാണ് അടച്ചുപൂട്ടിയതെന്നും വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കയറ്റിറക്ക് കൂലി വർധിപ്പിക്കണമെന്നായിരുന്നു സിഐടിയുവിന്റെ പിടിവാശി. കൂലതർക്കത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു. സിഐടിയു ആവശ്യപ്പെടുന്നത് 200 രൂപ കൂലിയാണ്. എന്നാൽ മാനേജ്മെൻറ് 140 രൂപയാണ് നൽകുന്നത്. ഇത് 160 രൂപയാക്കി വർദ്ധിപ്പിക്കാമെന്നും മാനേജ്മെൻറ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക അംഗീകരിക്കാൻ സിഐടിയു തയ്യാറല്ല.
സാധാരണ ആയിരത്തിനു ദിവസവും ആയിരത്തിനും മുകളിൽ വേതനം ലഭിക്കുന്ന തൊഴിലാളികളാണ് ഇവിടെയുള്ളത്. മാസത്തിൽ 25,000 ത്തിനുമുകളിൽ വേതനം ലഭിക്കാറുണ്ട്. നൂറ്റമ്പതോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത് പൂട്ടിക്കരുതെന്നാണ് തൊഴിലാളികൾക്കും സിഐടിയും നേതാക്കളോട് ആവശ്യപ്പെടാനുള്ളത്. സിഐടിയും യൂണിയൻ താഴോട്ട് വരണം. ഇത് പൂട്ടിച്ചെ അടങ്ങുള്ളൂ എന്ന മനോഭാവം സിഐടിയു യൂണിയൻ മാറ്റണമെന്നും മറ്റ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ജോലിയുണ്ടെങ്കിൽ കൃത്യമായി ശമ്പളം തരുന്ന സ്ഥാപനമാണിതെന്നും തൊഴിലാളികൾ പറഞ്ഞു.
Discussion about this post