കൊച്ചി: പുതുവർഷത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സൂപ്പർഹിറ്റ് സിനിമയാണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. 2022 ന്റെ അവസാനത്തോടെ തീയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഫൗസ്ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുകയാണ്. മാളികപ്പുറം അതിഗംഭീരം എന്നാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ കാണിയുടെയും അഭിപ്രായം. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടായേക്കാമെന്ന സൂചന നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഉയർന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. സിനിമയിലോ കഥാപാത്രങ്ങളെല്ലാം യഥാർത്ഥത്തിലുള്ളതാണോ എന്നാണല്ലോ പലരുടെയും സംശയം അതിനുള്ള ഉത്തരമാണ് അഭിലാഷ് നൽകിയത്. ഇതിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണ്, കാണാമറയത്ത് ഉണ്ട് അജയനും, കല്ലുവും, സൗമ്യയും, പീയുഷും, ഉണ്ണിയും, പട്ടടയും പിന്നെ അയ്യപ്പനും എന്നാണ് മറുപടി നൽകിയിരിക്കുന്നത്.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കാവ്യാ ഫിലിംസിന്റെയും ആൻ മെഗാ മീഡിയായുടേയും ബാനറിൽ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ് ,മനോജ് കെ ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Discussion about this post