കാഠ്മണ്ഡു: നേപ്പാളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് പുതിയ ചൈനീസ് അംബാസഡർ ചെൻ സോംഗ്.തങ്ങളുടെ യഥാർത്ഥ അഭിലാഷങ്ങളിൽ ഉറച്ചുനിൽക്കാനും പൊതുവികസനം തേടാനും പുതിയ യുഗത്തിൽ നൂതന സമൂഹം കെട്ടിപ്പടുക്കാനും ഒപ്പം ചേർന്ന് പ്രവർത്തിക്കാനാണ് നേപ്പാളിനോട് ആവശ്യപ്പെടുന്നത് ചൈനയിലെ മുതിർന്ന നയതന്ത്രജ്ഞരിൽ ഒരാളായ അംബാസഡർ ചെൻ സോംഗ്, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ അധ്യായം രചിക്കാൻ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
നവംബറിലാണ് ചെൻ നേപ്പാളിലെ അംബാസഡറായി നിയമിതനായത് ചെന്നിനും ഭാര്യയ്ക്കും കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് ചെന്നിന്റെ നേപ്പാളിലേക്കുള്ള വരവ് വൈകിയത്. ഒക്ടോബറിൽ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയ ഹൗ യാങ്കിക്ക് പകരക്കാരനായാണ് അദ്ദേഹം നിയമിതനായത്. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള നേപ്പാളി സുഹൃത്തുക്കളുമായി അടുത്ത് പ്രവർത്തിക്കാനും രണ്ട് ജനതകൾക്കും കൂടുതൽ നേട്ടങ്ങൾ കൈവരുത്താൻ ജ്ഞാനവും ശക്തിയും നൽകാനും തയ്യാറാണെന്നാണ് ചെൻ പറയുന്നത്.
നേപ്പാളിന്റെ മണ്ണും ചൈന കയ്യേറുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഹംല ജില്ലയിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈന കയ്യേറ്റം നടത്തിയെന്നത് സർക്കാർ രേഖകളാണ് വ്യക്തമാക്കുന്നത്. തുടർന്ന് ഹംല ജില്ലയിലേക്ക് കാര്യങ്ങൾ പഠിക്കുന്നതിനായി നേപ്പാൾ ഒരു ടാസ്‌ക് ഫോഴ്സിനെ വിന്യസിക്കുകയും ഹെയ്തു.അതിനു പിന്നാലെയാണ് നേപ്പാളിനെ വീണ്ടും കുഴിയിൽ വീഴ്ത്താനുള്ള ചൈനയുടെ ശ്രമം.











Discussion about this post