മലപ്പുറം: വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. കുറ്റിപ്പുറം സ്വദേശിനി നുസ്‌റത്തിനെയും കുഞ്ഞിനെയുമാണ് ബംഗളൂരുവിൽ നിന്നും കണ്ടെത്തിയത്. യുവതിയെ തിരൂർ ജെ എഫ് സി എം കോടതിയിലും കുട്ടിയെ സി ഡബ്ലിയു സിയ്ക്ക് മുൻപാകെയും ഹാജരാക്കി.
2011 ലായിരുന്നു നുസ്‌റത്തിനെ കാണാതയത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അടുത്തിടെ നുസ്‌റത്ത് ബംഗളൂരുവിൽ ഉള്ളതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ബംഗളൂരുവിലെ വാടക വീട്ടിൽ യുവതി കുടുംബ സമേതം താമസിച്ചുവരികയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. ജില്ലയിൽ നിന്നും കാണാതായി വർഷങ്ങൾക്ക് ശേഷവും കണ്ടെത്താൻ കഴിയാത്തവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ് ഈ വിഭാഗം. ഇതിന്റെ ഭാഗമായി നുസ്‌റത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽ ഉണ്ടെന്ന കണ്ടെത്തൽ. സി-ബ്രാഞ്ച് എസ് ഐ-മാരായ സി വി ബിബിൻ, കെ സുഹൈൽ, അരുൺഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുസ്സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Discussion about this post