തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി സർക്കാർ നടപ്പിലാക്കിയിരുന്നു. ഹർത്താലിന്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. എന്നാൽ വീടുകളിൽ നിന്ന് ഇപ്പോൾ ആരെയും ഒഴിപ്പിക്കില്ല. ജപ്തി നോട്ടീസ് നൽകിയവർക്ക് വീടൊഴിയാൻ സമയം അനുവദിച്ച് നൽകിയിട്ടുണ്ട്.
റവന്യൂറിക്കവറി നിയമത്തിന്റെ 36-ാം വകുപ്പുപ്രകാരം നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലേക്കാക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സ്വത്തുക്കളുടെ വില നിർണയിച്ച ശേഷം ലേലത്തിലേക്ക് കടക്കും.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലുമടക്കം 208 കേന്ദ്രങ്ങളിലാണ് റവന്യൂ വകുപ്പ് കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കിയത്.
മലപ്പുറത്ത് 89 കേന്ദ്രങ്ങളിൽ നടപടികളുണ്ടായി. കോഴിക്കോട് -23, കണ്ണൂർ -9, കാസർകോട് -3, വയനാട് -14, തൃശ്ശൂർ -16, കോട്ടയം 5, ഇടുക്കി – 6, പത്തനംതിട്ട -2്, തിരുവനന്തപുരം -5, കൊല്ലം – 1, എന്നിങ്ങനെയാണ് ജപ്തി നടപടികൾ ഉണ്ടായത്. ജപ്തി ചെയ്ത സ്ഥാവര, ജംഗമവസ്തുക്കളുടെ വിലനിർണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്.
Discussion about this post