തിരുവനന്തപുരം: ചുംബനം പ്രതിഷേധത്തിന്റെ മാർഗ്ഗമാകില്ലെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യരുത്. ഇത് അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചുംബനം പ്രതിഷേധത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്?. ചുംബന സമരത്തിന് ആരെങ്കിലും സ്വന്തം ഭാര്യയെ അയക്കുമോ?. സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ പൊതുസ്ഥലത്ത് ചെയ്യരുത്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. സ്വകാര്യതയിൽ ചെയ്യേണ്ടത് പൊതുസ്ഥലത്ത് ചെയ്യുന്നത് അരാജകത്വമാണ്. അടിസ്ഥാന സാംസ്‌കാരിക ധാർമ്മികതകളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വേണം നാം ജീവിക്കാൻ. ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. അപ്പോൾ ഒരു കൂട്ടം അരാജകവാദികൾ ആക്രമിച്ചു. എന്നാൽ ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷംസീർ വ്യക്തമാക്കി.
താൻ നല്ല സൗമ്യതയുള്ള വ്യക്തിയാണ്. സാഹചര്യമാണ് പരുഷമായി സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നിൽ ചില ചുമതലകൾ നിക്ഷിപ്തമാണ്. ഇത് അനുരിച്ചാണ് താൻ പെരുമാറുന്നത്. സ്പീക്കർ പദവി ഭരണഘടനാ പരമായ ഉത്തരവാദിത്തം. ഇതിനോട് പരമാവധി നീതി പുലർത്തുമെന്നും ഷംസീർ പറഞ്ഞു.
Discussion about this post