മെൽബൺ : ഓസ്‌ട്രേലിയയിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം വർദ്ധിക്കുന്നു. മെൽബണിലെ ക്ഷേത്രത്തിന് നേരെയാണ് ഖാലിസ്ഥാനി ഭീകരരുടെ ആക്രമണം നടന്നത്. മോദി വിരുദ്ധ- ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ ക്ഷേത്രത്തിന്റെ ചുവരുകളിൽ എഴുതിവെച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നത്.
”ഹിന്ദുസ്ഥാൻ മൂർദാബാദ്, ഖാലിസ്ഥാൻ സിന്ദാബാദ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
20,000 ലധികം ഹിന്ദുക്കളെയും സിഖുകാരെയും കൊലപ്പെടുത്തിയ ബിന്ദ്രാവാലയെ രക്തസാക്ഷിയാക്കിക്കൊണ്ടാണ് ഖാലിസ്ഥാനി ഭീകരർ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കുന്നത്. ബിന്ദ്രാവാലയെ പ്രശംസിച്ചുകൊണ്ടുളള മുദ്രാവാക്യങ്ങൾ നേരത്തെയും ക്ഷേത്ര ചുവരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
നേരത്തെ കാരം ഡൗണിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിന് നേരെയും മിൽ പാർക്കിലെ ബിഎപിഎസ് സ്വാമിനാരായൺ മന്ദിറിന് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി അപലപിച്ച ഇന്ത്യ, ഓസ്‌ട്രേലിയൻ സർക്കാർ നടപടി എടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ലോക്കൽ പോലീസിനോട് വിഷയം ഉന്നയിച്ചിട്ടുണ്ട്.
Discussion about this post