തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. മതംമാറാൻ വിസമ്മതിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും. പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ ചെന്നിട്ടും ഫലമില്ലാതായതോടെ ഫേസ്ബുക്കിലൂടെ ദുരനുഭവം തുറന്ന് പറഞ്ഞ് പൊതുസമൂഹത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ് യുവതി.
തൃശൂർ ചേരൂർ സ്വദേശിനിയായ രേഷ്മ സിആർ ആണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവം വിവരിക്കുന്നത്. ഗുരുവായൂർ സ്വദേശി ഷീഫർ ഹംസ (42) യ്ക്ക് എതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപെടുത്തുകയും വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലും പോകുന്ന സ്ഥലങ്ങളിലുമെല്ലാം പിന്നാലെ വന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും ആണ് ഇയാളെന്ന് രേഷ്മ പറയുന്നു.
തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ തന്റെ വീടിന്റെ സ്റ്റേഷൻ പരിധി വിയ്യൂർ ആണെന്നും അവിടേക്ക് ഹൻഡോവേർ ചെയ്തിട്ടുണ്ടെന്നും നാളെ രാവിലെ അവിടെ എത്തണം എന്നും പറഞ്ഞ് തിരിച്ചയച്ചു. പിറ്റേന്ന് വിയ്യൂർ സ്റ്റേഷനിൽ എത്തിയപ്പോൾ തന്റെ ജീവന് സംരക്ഷണം വേണം എന്ന പരാതി സ്വീകരിച്ച് ഒരു രസീതും നൽകി വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
മറ്റൊരാളിൽ നിന്നുള്ള ഉപദ്രവത്തിനും ഭീഷണിക്കുമെതിരെ പരാതിയുമായി ചെന്നാൽ എന്തുകൊണ്ടാണ് അതിൽ ഒരു ആക്ഷൻ എടുക്കാത്തതെന്ന് യുവതി ചോദിക്കുന്നു. ഒരാളിൽ നിന്നും ജീവന് ഭീഷണി എന്നുള്ളത് ഒരു പരാതിയെ അല്ല അവർക്ക്. മരിച്ചതിന് ശേഷം ആണോ പരാതിയും ആയി പോവേണ്ടത് അതോ ജീവിച്ചിരിക്കുമ്പോൾ ആണോയെന്നും യുവതി ചോദിക്കുന്നു.
വീട്ടുകാരുമായി തീരുമാനിച്ച് പുനർവിവാഹത്തിന് ഒരുങ്ങിയിരുന്ന താൻ വിവാഹം കഴിക്കാൻ ആളുടെ മതത്തിലേക്ക് മാറണമെന്നും മതം മാറിയുള്ള വിവാഹമാണ് ലക്ഷ്യമിടുന്നത് എന്നും മനസിലാക്കിയതോടെ ആ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇയാൾ മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് വേർപ്പെടുത്തി അതിൽ മൂന്ന് മക്കളും ഉണ്ടെന്ന് യുവതി പറയുന്നു.
ഹിന്ദു ആയ താൻ തന്റെ മതത്തിൽ നിന്നും മാറില്ലെന്നും മുസ്ലിം ആകാൻ ഒരുക്കം അല്ലെന്നും അറിയിച്ചതോടെയാണ് തനിക്ക് നേരെയുളള ഉപദ്രവം തുടങ്ങിയത്. ദിവസങ്ങളോളം ആയി തന്നെ ഇയാൾ പിന്തുടരുകയാണെന്നും വളരെ വേദനയും വിഷമവും നിറഞ്ഞ മാനസീകാവസ്ഥയിലാണ് താനെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നീതിക്കും അവകാശത്തിനും വേണ്ടി വക്കീലോ വലിയ പിടിപാടോ ഇല്ലാതെ ചെന്നാൽ ഒരു വിലയും തരില്ല. നാളെ കൂടി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങും. തനിക്ക് നീതി കിട്ടുന്നില്ല എങ്കിൽ പിന്നെ എവിടെ ആണ് പോകേണ്ടതെന്നും അറിയാവുന്നവർ ശരിയായ ഒരു വഴി പറഞ്ഞു തരണമെന്നും പറഞ്ഞാണ് യുവതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post