കളിക്കുന്നതിനിടെ വെളളത്തിൽ വീണ് കാണാതായ കുരുന്നിന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല. ഇന്തോനേഷ്യയിലെ ജാവയിലാണ് സംഭവം. നാല് വയസുകാരനായ കുട്ടി കളിക്കുന്നതിനിടെ ജലാശയത്തിൽ വീഴുകയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തോളം കുഞ്ഞിന്റെ മൃതദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്. ഈസ്റ്റ് കലിമന്റൺ സേർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി എന്ന സംഘടനയിലെ അംഗങ്ങളാണ് ജലാശയത്തിൽ തിരച്ചിൽ നടത്തിയത്. എന്നാൽ മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ ഇവർ തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു. മുതലകളുടെ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമായതിനാൽ കുട്ടിയെ മുതല പിടിച്ച് കാണുമെന്നും ഇവർ കരുതി.
അങ്ങനെയിരിക്കെയാണ് മുതല കുട്ടിയുടെ ജഡം പുറത്തുവെച്ചുകൊണ്ട് ജലാശയത്തിലൂടെ പൊന്തിവരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിനടുത്ത് എത്തിയപ്പോൾ മൃതദേഹം വെള്ളത്തിലേക്കിട്ട് മുതല മടങ്ങി. ഉദ്യോഗസ്ഥൻ ഉടൻ മൃതദേഹം കരയ്ക്കടിപ്പിച്ചു.
Strange but true…
A huge crocodile appears with the body of a drowned child on its back & hands it over. The family had failed to find it from a the crocodile infested river in Indonesia.
VC:Gulf Today pic.twitter.com/HDSuKezRSh— Susanta Nanda IFS (@susantananda3) January 24, 2023
കുട്ടി വീണതിന് ഒരു മൈൽ ദൂരെ നിന്നുമാണ് മുതല മൃതദേഹവുമായി വന്നത്. എന്നാൽ കുട്ടിയുടെ മൃതദേഹത്തിൽ എവിടെയും മുറിവുകൾ ഇല്ല. കുട്ടിയുടെ അവയവങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹവുമായി മുതല എത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
Discussion about this post