തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ നിരക്കുവർദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി.
ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാകില്ല. വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള യാത്രാ നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി.
ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ ജനരോഷം ഉയരുകയാണ്. ജനങ്ങളുടെ പോക്കറ്റ് കീറുന്ന തരത്തിലാണ് ബജറ്റെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ-ടാക്‌സി തൊഴിലാളികളും വ്യക്തമാക്കുന്നത്.
Discussion about this post