വാഷിംഗ്ടൺ : യുഎസിന്റെ വ്യോമ മേഖലയിൽ എത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കൻ മിസൈലികൾ ഉപയോഗിച്ച് വെടിവെച്ചിട്ടു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ എത്തിയപ്പോഴാണ് അമേരിക്കൻ സൈന്യം ഇത് വെടിവെച്ചിട്ടത്. അമേരിക്കൽ മിസൈൽ ആക്രമണത്തിൽ തകരുന്ന ചൈനീസ് ബലൂണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മിസൈൽ ചാരബലൂണിനടുത്തേക്ക് പാഞ്ഞടുക്കുന്നതും പിന്നാലെ ബലൂൺ പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബലൂണിന്റെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു. ഇതിനായി മുങ്ങൾ വിദഗ്ധരെയും മുങ്ങിക്കപ്പലുകളെയും അമേരിക്ക സ്ഥലത്തെത്തിച്ചിട്ടുണ്ട്.
New video of the Chinese spy balloon being shot down pic.twitter.com/XwRVA7s1Hu
— BNO News Live (@BNODesk) February 4, 2023
അതേമസയം അമേരിക്കയുടെ പ്രവൃത്തിയിൽ ചൈന ശക്തമായ അതൃപ്തി അറിയിച്ചു. ബലൂൺ തകർത്തതിൽ യുഎസ് വിശദീകരണം നൽകണമെന്നാണ് ചൈന പറയുന്നത്.
മൂന്ന് സ്‌കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂണുകൾ യുഎസിന്റെ ആകാശത്തേക്ക് വഴിതെറ്റി പറന്നതെന്നാണ് ചൈന അവകാശപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റു ശാസ്ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിലെത്തിയതെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വാദം.
എന്നാൽ അനാവശ്യമായ നടപടിയെടുത്ത യുഎസ് അന്താരാഷ്ട്ര നയങ്ങൾ ലംഘിച്ചുവെന്നാണ് ചൈനയുടെ വാദം.
Discussion about this post