ഇസ്താംബൂൾ : തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. മണിക്കൂറുകളുടെ വ്യാത്യാസത്തിലാണ് തെക്ക്-കിഴക്കൻ തുർക്കിയിലെ എൽബിസ്താൻ ജില്ലയിലെ കഹ്റാമൻമാരാസ് നഗരത്തിനടുത്ത് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഞെട്ടലിലാണ് രാജ്യം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. ഡമാസ്‌കസ്, ലതാകിയ, മറ്റ് സിറിയൻ പ്രവിശ്യകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടു. 12 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജ്യത്ത് ഭൂലനം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് പുലർച്ചെ തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,400 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നൂറുകണക്കിനാളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയരുമെന്നാണ് നിഗമനം.
Discussion about this post