കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കോടതി വ്യവസായ സെക്രട്ടറിയെ നിശിതമായി വിമർശിച്ചു.
അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് താത്പര്യമില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർധിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളും ഹൈക്കോടതി വിധിയെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ഫ്ലക്സ് ബോർഡുകളുടെ ബാഹുല്യം പ്രതിസന്ധിയാണ്. അപകടകരമായ അവസ്ഥയിൽ, ബലമില്ലാത്ത കയറുകളിന്മേലാണ് മിക്ക ഫ്ലക്സ് ബോർഡുകളും തൂങ്ങുന്നത്.
Discussion about this post