ന്യൂഡൽഹി: ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ തുർക്കിയ്ക്ക് ആദ്യ സഹായം നൽകി ഇന്ത്യ. അവശ്യസാധനങ്ങളുമായുള്ള ആദ്യ വ്യോമസേന വിമാനം തുർക്കിയിലേക്ക് തിരിച്ചു. തുർക്കിയ്ക്ക് സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് രാജ്യത്ത് നിന്നും ആദ്യത്തെ സഹായം പുറപ്പെട്ടിരിക്കുന്നത്.
രാവിലെ ആറ് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് പുറമേ രക്ഷാ പ്രവർത്തനത്തിനായുള്ള വിദഗ്ധ സംഘവും വിമാനത്തിലുണ്ട്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ നാലായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനത്തിനായുള്ള സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡോഗ് സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ട്. ഭക്ഷണം, വസ്ത്രം, അവശ്യമരുന്നുകൾ എന്നിവയാണ് തുർക്കിയിലേക്ക് കൊണ്ടുപോകുന്നത്. അതിവേഗം രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭൂചലനത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ നാലായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന.
ഇന്നലെ രാവിലെയോടെയായിരുന്നു തുർക്കിയിൽ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഭൂചലനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്.
#WATCH | Team of NDRF personnel along with a specially trained dog squad and necessary equipment departs from Hindon Airbase in Ghaziabad for Turkey, for search and rescue operations.#Turkey was hit by three consecutive devastating earthquakes, killing more than 3,400 people pic.twitter.com/sbkCjx75ug
— ANI (@ANI) February 7, 2023
Discussion about this post