ന്യൂഡൽഹി: മാസങ്ങൾക്ക് ശേഷം ലോക്സഭയിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധി പതിവ് പോലെ കേന്ദ്ര സർക്കാർ പദ്ധതികൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. അഗ്നിവീർ പദ്ധതി, അദാനി വിഷയം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഭാരത് ജോഡോ യാത്രയ്ക്കിടെ രാജ്യത്തെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലുടനീളം ജനങ്ങൾ അഗ്നിവീർ പദ്ധതിയെ കുറിച്ച് സംസാരിച്ചു. കേന്ദ്ര സർക്കാർ ആർ എസ് എസിന്റെ ആശയങ്ങളാണ് നടപ്പിലാക്കുന്നത്. അഗ്നിവീർ പദ്ധതി ആർ എസ് എസിന്റെ സംഭാവനയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ബുദ്ധിയാണ് പദ്ധതി നടപ്പിലാക്കിയതിന് പിന്നിലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഗൗതം അദാനിയുടെ അടുപ്പം ആരംഭിച്ചിട്ട് വർഷങ്ങളായി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ അവർ തമ്മിൽ പരിചയമുണ്ട്. ഗുജറാത്ത് പുനരുത്ഥാനം എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ അദാനി മോദിയെ സഹായിച്ചു എന്നും രാഹുൽ പറഞ്ഞു. ഗുജറാത്ത് പുനരുത്ഥരിക്കപ്പെട്ടു എന്ന് തത്വത്തിൽ സമ്മതിക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post