സോൾ; റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഗർഭിണികളായ റഷ്യൻ സ്ത്രീകൾ അർജന്റീനയിലേക്ക് പ്രസവിക്കാൻ വേണ്ടി കടന്നു കയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ 5000ത്തിലധികം ഗർഭിണികളായ റഷ്യൻ സ്ത്രീകളാണ് അർജന്റീനയിലെത്തിയത്. ജനിക്കുന്ന കുട്ടികൾക്ക് അർജന്റീനയൻ പൗരത്വം ലഭിക്കണമെന്ന ലക്ഷ്യത്തിലാണ് ഇവർ അതിർത്തി കടക്കുന്നത്.
റഷ്യ യുക്രെയ്ൻ ഒരു വർഷം പിന്നിടുമ്പൊഴേക്കും റഷ്യയിൽ നിന്ന് അർജന്റീനയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 33 ഗർഭിണികളാണ് അർജന്റീനയിലേക്ക് എത്തിയത്. ഇതിൽ മൂന്ന് പേരെ അവരുടെ കൈവശമുള്ള രേഖകളിലെ പ്രശ്‌നം കണക്കിലെടുത്ത് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികളെന്ന വ്യാജേനയാണ് ഇവരിൽ ഭൂരിഭാഗവും അർജന്റീനയിലേക്ക് കുടിയേറുന്നത്. അർജന്റീനയിലെത്തി പ്രസവിച്ച ശേഷം ഇവർ റഷ്യയിലേക്ക് തന്നെ തിരികെ മടങ്ങുകയാണ് പതിവ്. റഷ്യയെക്കാൾ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമെന്ന നിലയിൽ തങ്ങളുടെ കുട്ടികൾ ഇവിടെ വളരണമെന്നാണ് അമ്മമാർ ആഗ്രഹിക്കുന്നതെന്ന് മൈഗ്രേഷൻ ഏജൻസി മേധാവി ഫ്‌ളൊറൻസിയ അവകാശപ്പെടുന്നു. അർജന്റീനയുടെ പാസ്പോർട്ട് കൈവശം ഉള്ളവർക്ക് 171 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. എന്നാൽ റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 87 രാജ്യങ്ങളിലേക്ക് മാത്രമേ പോകാനാകൂ എന്നും ഫ്‌ളൊറൻസിയ വ്യക്തമാക്കി.
Discussion about this post