പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ സ്പേഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
2020 ഓഗസ്റ്റ് 25ന് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലത്തായിരുന്നു പീഡനം. മദ്രസയിലെത്തിയ വിദ്യാർത്ഥിയെ റഷീദ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടി വീട്ടിൽ പരാതി പറഞ്ഞതോടെ മാതാപിതാക്കൾ പാവറട്ടി പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ റഷീദിനെ അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയനാക്കുകയായിരുന്നു.
Discussion about this post