ഭോപ്പാൽ; സ്‌കൂളിലെ ജീവനക്കാർ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയുമായി വിദ്യാർത്ഥികൾ. മദ്ധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ജുൻവാനിയിലെ റോമൻ കാത്തലിക് ജബൽപൂർ രൂപതാ വിദ്യാഭ്യാസ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലാണ് സംഭവം. പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ, ഗെസ്റ്റ് ടീച്ചർ, വൈദികൻ, കന്യാസ്ത്രീ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിൽ, നാൽപ്പതുകാരനായ പ്രിൻസിപ്പൽ, മുപ്പതഞ്ച് വയസുള്ള ഗെസ്റ്റ് ടീച്ചർ എന്നിവർക്കെതിരെ ഐപിസി 354 (സ്ത്രീകൾക്കെതിരായ അതിക്രമം) ഉം പോക്‌സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തു സ്‌കൂൾ കെയർടേക്കറായ നാൽപ്പതുകാരനായ വൈദികൻ, സ്‌കൂളിലെ ഒരു കന്യാസ്ത്രീ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെൺകുട്ടികളെ മർദിച്ചതിനാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിൽ പ്രിൻസിപ്പലിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.മദ്ധ്യപ്രദേശ് ശിശു സംരക്ഷണ വകുപ്പ് അംഗങ്ങളും ഉദ്യോഗസ്ഥരും സ്‌കൂൾ സന്ദർശിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് എസ്.പി അറിയിച്ചു.
Discussion about this post