Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സെക്സ് ചാറ്റിന് ശേഷം ലൈംഗിക ബന്ധത്തിന് വിളിച്ചു വരുത്തി വിഷം നൽകി ചതിച്ചു‘: മരണത്തിന് മുൻപ് ഷാരോൺ എല്ലാം ബന്ധുവിനോട് തുറന്ന് പറഞ്ഞുവെന്ന് കുറ്റപത്രം

സൈനികനുമായുള്ള വിവാഹം അടുത്ത് വരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം

by Brave India Desk
Mar 6, 2023, 08:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം ചേർത്ത് നൽകിയെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ രാജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി നെയാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ജ്യൂസിൽ കലർത്തിയ കീടനാശിനി കുടിച്ചാണ് ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത്. 2021 ഒക്ടോബർ മുതലാണ് ഷാരോൺ രാജും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായത്. 2022 മാർച്ച് 4ന് സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതോടെ ഇരുവരും തമ്മിൽ അകന്നു.

Stories you may like

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

2022 മെയ് മുതൽ വീണ്ടും ഗ്രീഷ്മയും ഷാരോണും തമ്മിൽ അടുപ്പത്തിലായി. നവംബറിൽ തന്റെ വീട്ടിൽ വെച്ച് ഷാരോൺ ഗ്രീഷ്മയെ താലി കെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വെച്ചും താലി കെട്ടി. തുടർന്ന് തൃപ്പരപ്പിലെ ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് ഇരുവരും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.

2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ശാരീരിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ ഷാരോണിനെ നിർബന്ധിച്ചു. തലേ ദിവസം രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ഇരുവരും സെക്സ് ചാറ്റ് നടത്തി. 14ന് രാവിലെ, ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും ഗ്രീഷ്മ പല തവണ നിർബന്ധിച്ചു. ഇതിനെ തുടർന്നാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയതെന്നും ബന്ധു നൽകിയ മൊഴിയിൽ പറയുന്നു.

സൈനികനുമായുള്ള വിവാഹം അടുത്ത് വരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മയുടെ അടുത്ത ശ്രമം. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെ കുറിച്ചും, അത് ശരീരത്തിൽ ഉണ്ടാക്കുന്ന തകരാറുകളെ കുറിച്ചും ഗ്രീഷ്മ പലതവണ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. പാരസെറ്റമോൾ, ഡോളോ തുടങ്ങിയ ഗുളികകൾ ഗ്രീഷ്മ വീട്ടിൽ വെച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ കൊണ്ട് നടന്നിരുന്നു.

പിന്നീട് തിരുവിതാംകോടു നിന്ന് രണ്ടു ജൂസുകൾ വാങ്ങിയ ശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽ വച്ച് ഗുളികൾ ചേർത്ത ജ്യൂസ് കുപ്പിയിൽ നിറച്ചു. ഷാരോണിന് ജ്യൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ അധികം കുടിച്ചില്ല. ഗുളിക കലർത്താത്ത ജ്യൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി.

നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രലോഭിപ്പിച്ച് ഒക്ടോബർ 14ന് വീട്ടിലേക്ക് വിളിച്ച് വരുത്താൻ ശ്രമിച്ചു. അന്നേ ദിവസം വീട്ടിൽ ആരും ഉണ്ടാകില്ലെന്നും വരണമെന്നും പറഞ്ഞു. കഷായം കൊടുത്തു കൊലപ്പെടുത്താനായിരുന്നു ശ്രമം.

കഷായം കുടിപ്പിക്കുന്നതിനായി ഷാരോണിനോട്, ‘കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം നൽകി. പിന്നീട് കയ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ വീണ്ടും പലതവണ ഛർദിച്ചു.

ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. വിഷത്തിന്റെ പ്രവർത്തനത്താൽ ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു. തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു.

കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബർ ഇളക്കിയ ശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബ്ബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഷഡാംഗ പാനീയമാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് ഇത് തയ്യാറാക്കിയത്. ഇതിൽ കീടനാശിനി കലർത്തി.

ഷാരോൺ മരിച്ചശേഷം മൊബൈൽ ഫോണിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സെർച്ച് ചെയ്തു.

ക്രൈം ബ്രാഞ്ച് കുറ്റപത്ര പ്രകാരം ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരും ജയിലിൽ തന്നെയാണ്.

Tags: crime branchcharge sheetGreeshmaSharon Raj Murder Case
Share32TweetSendShare

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

Discussion about this post

Latest News

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies