ബീജിംഗ് അനാവശ്യമായി ചൈനയെ ശല്യപ്പെടുത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനയ. പ്രസിഡണ്ട് ഷി ജിൻ പിംഗും ചൈനീസ് വിദേശകാര്യ മന്ത്രിയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
”അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ നാലുപാടു നിന്നും വരിഞ്ഞുമുറുക്കയും അടിച്ചമർത്തുകയുമാണ്. ചൈനയുടെ വികസനത്തിന് അതു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നിയമങ്ങൾ പാലിക്കണമെന്നാണ് എന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെടുന്നത്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളൊന്നും അമേരിക്ക പാലിക്കുന്നുമില്ല”.
”തെറ്റായ പാതയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. അവരെ തടയാനാരുമില്ല. എന്നാൽ ചൈന അതിനെ തടയുക തന്നെ ചെയ്യും. അതിലൂടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചേക്കാം. മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം, അതിൻറെ ഉത്തരവാദിത്വം പൂർണ്ണമായും അമേരിക്കയ്ക്കാണ് ”, ഷീ ജിൻ പിംഗ് പറഞ്ഞു.
തായ് വാൻറെ പ്രസിഡണ്ട് അടുത്തുതന്നെ അമേരിക്കയിൽ സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പ്രസ്താവനയുമായി ഷീ ജിൻ പിംഗ് നേരിട്ട് എത്തിയിരിക്കുന്നത്. തായ് വാനുമായുള്ള തർക്കത്തിൽ അമേരിക്കയുടെ ഇടപെടൽ കുറച്ചുനാളുകളായി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. തായ് വാൻറെ വ്യോമ അതിർത്തി ലംഘിച്ച് കഴിഞ്ഞ ഒരു വർഷമായി ചൈനയുടെ വ്യോമസേന വിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്തിവരികയാണ്.
അതോടൊപ്പം തായ് വാൻറെ തീരത്ത് ചൈനീസ് നാവിക സേന അഭ്യാസങ്ങളും നടക്കുന്നുണ്ട്. തായ് വാനെ ആക്രമിച്ച് കീഴടക്കാനായി ചൈന കോപ്പുകൂട്ടുകയാണെന്ന് നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് അടുത്തിടെ അമേരിക്കയിലും ജപ്പാനിലും മറ്റ് വിദേശരാജ്യങ്ങളിലും ചൈനീസ് ചാര ബലൂണുകൾ പ്രത്യക്ഷപ്പെട്ടത്.
ചൈനയും അമേരിക്കയും തമ്മിൽ ഇത്തരത്തിൽ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം ഒരു സൈനിക നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ലോക രാഷ്ട്രങ്ങൾക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ ആണുവായുധം പോലും ഉപയോഗിക്കാൻ മടിക്കില്ല എന്ന സൂചനയാണ് ചൈനീസ് പ്രസിഡണ്ടിൻറെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.
ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്ന് ഉറ്റ് നോക്കുകയാണ് ലോക രാഷ്ട്രങ്ങൾ. പുതിയ പങ്കാളിത്തം ഉപയോഗിച്ച് ചൈനയ്ക്കെതിരെയുള്ള നീക്കങ്ങളിൽ ഇന്ത്യയെയും കൂടെ കൂട്ടാൻ അമേരിക്ക ശ്രമിച്ചിട്ടുണ്ടെങ്കിലും നമ്മുടേതല്ലാത്ത വിഷയങ്ങളിൽ ഇടപെടാതെ ഇന്ത്യ ഫസ്റ്റ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് നരേന്ദ്രമോദി സർക്കാർ.












Discussion about this post