കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ആറ് പേർ കൊല്ലപ്പെട്ടു. ഖോർ പ്രവിശ്യയിലായിരുന്നു സംഭവം ഉണ്ടായത്. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അമ്മയും ഇവരുടെ അഞ്ച് മക്കളുമാണ് കൊല്ലപ്പെട്ടത്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വഴിയരികിൽ നിന്നും കിട്ടിയ ഗ്രനേഡ് പന്താണെന്ന് കരുതി കുട്ടികൾ വീട്ടിൽ കൊണ്ടുവന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിച്ചത്.
കുട്ടികൾക്ക് എവിടെ നിന്നാണ് ഗ്രനേഡ് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഭീകരർ വഴിയരികിൽ ഉപേക്ഷിച്ച ഗ്രനേഡ് ആണ് കുട്ടികൾ എടുത്തത് എന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോഗാർ പ്രവിശ്യയിൽ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് അഞ്ച് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമാകുന്നത്.
Discussion about this post