അബുദാബി: അന്താരാഷ്ട്ര തലത്തിൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. സൗദി അറേബ്യ,യുഎഇ,കുവൈത്ത്, ഇറാഖ്,ഒമാൻ,അൽജീരിയ എന്നീ രാജ്യങ്ങളാണ് നിർണായക തീരുമാനം എടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില സ്ഥിരത ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ റഷ്യ-സൗദി ധാരണ നടന്നിരുന്നു.
സൗദി അറേബ്യയും യുഎഇയും കുവൈറ്റും ഫോസിൽ ഇന്ധനങ്ങളുടെ കയറ്റുമതി പരിമിതപ്പെടുത്തും.പ്രതിദിനം കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിൽ 772,000 ബാരലുകളുടെ കുറവ് വരുത്താനാണ് തീരുമാനം.നിയന്ത്രണം മേയ് മുതൽ പ്രാബല്യത്തിൽ വരികയും വർഷാവസാനം വരെ നീണ്ടുനിൽക്കുകയും ചെയ്യും.
യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരൽ കുറയ്ക്കും, സൗദി അറേബ്യ 50,000 ബാരലും കുവൈത്ത് 1,2800 ബാരലും ഉത്പാദനം കുറയ്ക്കും. ഇറാഖ് 2,1100 ബാരലും ഒമാൻ 40,000 ബാരലും അൽജീരിയ 48,000 ബാരലും പ്രതിദിന ഉത്പാദനം കുറയ്ക്കുമെന്നാണ് വിവരം.
Discussion about this post