കൊച്ചി: ചികിത്സിക്കുന്ന ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊച്ചിയിലാണ് സംഭവം. ഗൂഢല്ലൂർ സ്വദേശിനി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് പിടിയിലായത്.
നസീമയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയാണ് ഇരുവരും ഇയാളെ ഭീഷണിപ്പെടുത്തിയത്. കൊച്ചി പനമ്പളളി നഗറിൽ താമസിക്കുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഈ മാസം അഞ്ചിന് ആയിരുന്നു സംഭവം.
സംഭവത്തിന് ശേഷം ഇടുക്കിയിൽ ഒളിവിലായിരുന്നു മുഹമ്മ് അമീൻ. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ തൃപ്പൂണിത്തുറയിൽ എത്തിയതായി മനസിലായി തുടർന്നാണ് പോലീസെത്തി പിടികൂടുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് യുവതിയെയും പിടികൂടുകയായിരുന്നു.
നസീമയാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുഹമ്മദ് അമീനും ഒപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഉടൻ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കിയ ശേഷം നസീമയ്‌ക്കൊപ്പമുളള ചിത്രങ്ങളും പകർത്തി. തുടർന്ന് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 45,000 രൂപ ഇരുവരും അപ്പോൾ തന്നെ ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിന് ശേഷം കാറിന്റെ താക്കോൽ പിടിച്ചുവെച്ചു.
താക്കോൽ വിട്ടുനൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. പിറ്റേന്ന് അഞ്ച് ലക്ഷം രൂപ നൽകിയതിന് ശേഷമാണ് താക്കോൽ വിട്ടുനൽകിയത്. എന്നാൽ വീണ്ടും ഇരുവരും അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണം വാങ്ങിയതിന്റെ മുഴുവൻ തെളിവുകളും ഗൂഗിൾ ട്രാൻസാക്ഷൻ ഡീറ്റെയ്ൽസും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഫോണിൽ പകർത്തിയ വീഡിയോകൾ പിടിച്ചെടുത്തിട്ടുണ്ട്. സൈബർ വിദഗ്ധരെ കൊണ്ട് ഈ ദൃശ്യങ്ങൾ പരിശോധിപ്പിച്ച് കേസിന്റെ തെളിവിനായി ഉപയോഗിക്കുമെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർ ആണ് മുഹമ്മദ് അമീൻ.
Discussion about this post