പാലക്കാട്: ചിന്നക്കനാൽ- ശാന്തൻപാറ മേഖലകളിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം കനക്കുന്നു. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനങ്ങൾ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധ സൂചകമായുള്ള ഹർത്താൽ.
നിലവിൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആനയെ കോടനാട്ടേക്ക് മാറ്റാനും ആലോചനയുണ്ട്. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പൂർണമായി ഒഴിവാക്കണം എന്നാണ് നാട്ടുകാർ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ചാണ് നെല്ലിയാമ്പതിയിൽ ആളുകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. ജനങ്ങളുടെ ഹർത്താലിന് വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതലമട പഞ്ചായത്തിലും ആനയെ എത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. നേരത്തെ പ്രതിഷേധ സൂചകമായി ഇവിടത്തുകാർ ഹർത്താൽ ആചരിച്ചിരുന്നു. ഇപ്പോഴും വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്.
Discussion about this post