ന്യൂഡൽഹി: തെറ്റ് പറ്റിയാൽ അത് ന്യായീകരിക്കുന്നതിനേക്കാൾ അന്തസ്, മാപ്പ് പറഞ്ഞ് അത് തിരുത്താൻ ശ്രമിക്കുന്നതാണെന്ന് രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. ഇന്ത്യയുടെ ബഹുമാന്യനായ പ്രധാനമന്ത്രിയോടുള്ള വിദ്വേഷം നിമിത്തമാണ് രാഹുൽ ഒബിസി വിഭാഗമായ മോദി സമുദായത്തെ അപമാനിച്ചത്. മാപ്പ് പറയില്ലെന്നും താൻ ഗാന്ധിയാണെന്നുമുള്ള വാദത്തിൽ ഇനിയും കടിച്ചുതൂങ്ങി കിടക്കുന്നത് അപമാനകരമാണെന്നും അനിൽ പറഞ്ഞു.
തെറ്റുകൾക്ക് ക്ഷമ പറയുന്നത് സ്വാഭാവികമായ ഒരു പ്രവൃത്തിയാണ്. രാഹുൽ ഇതിന് മുൻപും അത് ചെയ്തിട്ടുണ്ടല്ലോയെന്നും അനിൽ കെ ആന്റണി പറഞ്ഞു. റഫാൽ, ‘ചൗക്കിദാർ ചോർ ഹേ‘ വിഷയങ്ങളിലെ രാഹുലിന്റെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും അനിൽ ട്വിറ്ററിൽ പങ്കുവെച്ചു.
Rather than running post to pillar arrogantly saying that you would not apologise as you are not a Savarkar but a Gandhi , @RahulGandhi it would be more appropriate if you apologise for your mistake of abusing the whole OBC ‘Modi’ community because of your hatred for India’s… https://t.co/BtqBjjRpQf pic.twitter.com/PyJqThsS6a
— Anil K Antony (Modiyude Kudumbam) (@anilkantony) April 20, 2023
പിന്നാക്ക സമുദായത്തിനെ അപമാനിച്ചതിനെ തുടർന്നുണ്ടായ മാനനഷ്ടക്കേസിൽ വിചാരണക്കേടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജി ഇന്ന് സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. അയോഗ്യത വിധിയ്ക്ക് സ്‌റ്റേയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അനിൽ കെ ആന്റണിയുടെ പ്രതികരണം.
Discussion about this post