തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ന്യായീകരണങ്ങളുമായി കരമന സ്വദേശി.മക്കളിലാത്തതിനാൽ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയിൽ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നുമാണ് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറയുന്നു.
ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വിൽപ്പന നടത്താൻ വരുന്ന സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് വിശദീകരണം. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്റെ അമ്മയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്ത് വെച്ച് കുഞ്ഞിനെ വാങ്ങിയെന്ന് വ്യക്തമാക്കി.
കുഞ്ഞിന്റെ അമ്മയുടെ ഭർത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നൽകിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം നൽകിയത്.ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി വിശദീകരിച്ചു.
അതേസമയം 11 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം വനിതാ ശിശുക്ഷേമ വകുപ്പ് അന്വേഷിക്കുകയാണ്. കുഞ്ഞിനെ തൈക്കാട് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി.
Discussion about this post