കോഴിക്കോട്; മെയ് ആദ്യവാരം റീലീസിന് തയ്യാറെടുക്കുന്ന ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ. അസത്യജഡിലമായ വസ്തുതകൾ നിരത്തി കേരളത്തെ ലോകത്തിന് മുമ്പിൽ അങ്ങേയറ്റം മോശമാക്കി ചിത്രീകരിക്കുകയും വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന സിനിമയ്ക്ക് അനുമതി നൽകരുതെന്നാണ് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
വർഗീയപ്രചാരണങ്ങൾ ലക്ഷ്യമിട്ട് കടുത്ത ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ നിലക്കും നിരോധിക്കപ്പെടേണ്ട സൃഷ്ടിയാണെന്നിരിക്കെ മതവിദ്വേഷം പരത്തുകയും ജനവിഭാഗങ്ങളെ തമ്മിൽ അകറ്റുകയും ചെയ്യുന്ന സിനിമയെ അതിന്റെ പാട്ടിന് വിടുന്നത് ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും അയച്ച കത്തിൽ കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.കേരളം ഭീകരവാദികളുടെ താവളമാമെന്ന് ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് ചിത്രം നടത്തുന്നതെന്നാണ് വിമർശനം.
നഴ്സാകാൻ ആഗ്രഹിക്കുന്ന ഗ്രാമീണ പെൺകുട്ടിയായ ശാലിനി ഉണ്ണികൃഷ്ണൻ എങ്ങനെയാണ് ഒരു വിദേശരാജ്യത്തെ ഐസിസ് ഭീകര ക്യാമ്പിൽ എത്തുന്നത് എന്നിതെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. സിറിയയിലേക്കും ഇറാഖിലേക്കും ഐസിസ് തീവ്രവാദ ക്യാമ്പുകളിൽ ചേരുന്നതിന് മുമ്പ് ഗ്രൂമിംഗ് ജിഹാദ് ഉപയോഗിച്ച് പ്രാദേശിക തീവ്രവാദികളാൽ കബളിപ്പിക്കപ്പെട്ട കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ യുവതികളുടെ യഥാർത്ഥ വിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് സിനി നിർമ്മിച്ചിരിക്കുന്നത്.സാധാരണ പെൺകുട്ടികളെ തീവ്രവാദികളാക്കി മാറ്റുന്ന അപകടകരമായ നടപടികളാണ് കേരളത്തിൽ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. 32,000 പെൺകുട്ടികളുടെ കഥയാണിത്. ഇതാണ് കേരള കഥ എന്ന് ട്രെയിലറിൽ പറയുന്നുണ്ട്. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്.
ബാബറി മസ്ജിദ് വിഷയത്തില്‍ ആണ് മുസ്ലീം ലീഗിന്റെ നിലപാടില്‍ തെറ്റിപ്പിരിഞ്ഞ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഐഎന്‍എല്‍ രൂപീകരിക്കപ്പെടുന്നത്. മുസ്ലീം ലീഗിൻ്റെ നിലപാടുകൾക്ക് തീവ്രത പോരെന്നാരോപിച്ചായിരുന്നു ഐഎൻഎല്ലിൻ്റെ രൂപീകരണം 1994 ല്‍ ആയിരുന്നു പാര്‍ട്ടി രൂപീകരണം.അന്നുതൊട്ടിന്നുവരെ ഇടതുപക്ഷത്തിനൊപ്പമാണ് ഐഎന്‍എല്‍ നിലകൊണ്ടിട്ടുള്ളത്.കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലീം ലീഗിന്റെ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തി ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവർകോവിൽ മന്ത്രിയുമായി.
Discussion about this post