ഭക്ഷണത്തെ ദൈവമായി കാണാൻ തന്നെ പഠിപ്പിച്ചത് മോഹൻലാൽ ആണെന്ന് മനോജ് കെ ജയൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങളാണ് മനോജ് കെ ജയൻ പങ്കുവെച്ചത്.
”ഷൂട്ടിംഗ് ഒരേ സ്ട്രച്ചിൽ തീർക്കേണ്ടിയിരുന്നതിനാൽ രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബ്രേക്ക്ഫാസ്റ്റ് ലേറ്റ് ആവുകയും ചെയ്തു. ഷൂട്ടിംഗ് തീർന്നപ്പോഴേക്കും വിശപ്പായി. അതുവരെ ലാലേട്ടൻ ഉൾപ്പെടെ ആരും കഴിച്ചിട്ടില്ലായിരുന്നു. കടപ്പുറത്ത് വെച്ചായിരുന്നു ഷൂട്ട്. അവിടെ ഇരുന്ന് കഴിക്കാൻ പോലും സ്ഥലം ഇല്ലായിരുന്നു. കഴിക്കാൻ വേണ്ടി ഒരു വണ്ടിയിൽ താനും ലാലേട്ടനും ഒരുമിച്ച് പോയിരുന്നു.
ഭക്ഷണം എത്തിയപ്പോൾ ഞാൻ ഇഡ്ഡലി എടുത്ത് ചമ്മന്തി അതിലേക്ക് ഒഴിച്ചു. താമസിച്ച് പോയത് കൊണ്ടാവും ചമ്മന്തി കേടുവന്നിരുന്നു. അത് അറിയാതെ എടുത്ത് ഒഴിച്ചത് കൊണ്ട് തന്നെ എനിക്ക് കഴിക്കാൻ സാധിക്കാതെയായി. എന്താണ് കഴിക്കാത്തത് എന്ന് ലാലേട്ടൻ എന്നോട് ചോദിച്ചു. ലാലേട്ടാ ഈ ചമ്മന്തി കേടായിപ്പോയി, കഴിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് നീ ആ ചമ്മന്തി അത്രയും ഇഡ്ഡലിയിൽ ഒഴിച്ചത് എന്ന് ചോദിച്ച ലാലേട്ടൻ ഭക്ഷണം വേസ്റ്റാക്കരുത് എന്ന് പറഞ്ഞു.
എന്നോട് അത് നീ കഴിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. കഴിക്കാൻ പറ്റുന്നില്ല ലാലേട്ടാ എന്ന് പറഞ്ഞു. അതോടെ എന്റെ കൈയ്യിൽ നിന്ന് അത് വാങ്ങി, കുഴച്ചുവെന്ന ഭക്ഷണം മുഴുവൻ ലാലേട്ടൻ കഴിച്ചു. ഇന്ത്യ കണ്ട മഹാ നടനാണ് ആ ഭക്ഷണം കഴിച്ചത്” എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്.
Discussion about this post