കുമളി; വീണ്ടും തമിഴ്‌നാടിന്റെ വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. ഇവിടെ ജനവാസമേഖലയിലേക്ക് ആന കടക്കുന്നത് തടയുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്തുളഅള ചുരുളിയാർ ഭാഗത്താണ് ഇന്നലെ ആനയെ കണ്ടത്. ഈ ഭാഗത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനവാസമേഖലയോട് അടുത്തുള്ള സ്ഥലങ്ങളിൽ നിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് സിഗ്നലുകൾ ലഭിക്കുന്നത്. ആനയെ നിരീക്ഷക സംഘം കാണുകയും ചെയ്തിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചതിന് ശേഷം അരിക്കൊമ്പൻ ഇതുവരെ 30 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട് സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ തന്നെ അരിക്കൊമ്പൻ ഉള്ളതിനാൽ ജനവാസ മേഖലയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അരിക്കൊമ്പനെ കാട് കയറ്റാൻ പറ്റുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാടിന്റെ ജനവാസ മേഖലയിലേക്ക് കടന്നാൽ കേരളത്തിലേക്ക് ഓടിച്ച് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പടക്കം പൊട്ടിച്ച് കാട് കയറ്റാനുള്ള സാദ്ധ്യതയും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിക്കുന്നുണ്ട്.
Discussion about this post