കൊച്ചി: മികച്ച പ്രതികരണവുമായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് ദ കേരളസ്റ്റോറി. അതിനിടെ പഠനകാലത്ത് ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയയുടെ പിതാവിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ചർച്ചയാവുന്നത്.
ബിഎച്ച്എംഎസ് പഠനത്തിനിടെ ഇസ്ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ഹാദിയ നിലവിൽ മലപ്പുറം ഒതുക്കുങ്ങലിൽ ഡോ ഹാദിയ എന്ന പേരിൽ ക്ലിനിക്ക് നടത്തുകയാണെന്നാണ് പുറമേയുള്ള ആളുകൾക്ക് അറിയാവുന്ന വിവരം. എന്നാലിപ്പോൾ ഷെഫിൻ ജഹാനുമായി വിവാഹബന്ധം വേർപ്പെടുത്താനായി ഹാദിയ നോട്ടീസ് അയച്ചെന്ന് അശോകൻ പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകയായ സൈനബയുടെ നിയന്ത്രണത്തിലാണ് മകളെന്നും അവളുമായി സ്വകാര്യമായി സംസാരിക്കാൻ പോലും അവർ അനുവദിക്കാറില്ലെന്നും അശോകൻ കുറ്റപ്പെടുത്തുന്നു.
‘സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ ഷഹിൻ ഹാദിയയെ വിട്ട് പോയിരുന്നു. 2018 ന് ശേഷം ഞാൻ അവനെ കണ്ടിട്ടില്ല. എപ്പോഴൊക്കെ ഞാൻ അവളെ സന്ദർശിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സൈബനയുടേയും ആൾക്കാരുടെയും വലയത്തിലാണ് ഹാദിയെന്ന് പിതാവ് പറയുന്നു.
പോപ്പുലർഫ്രണ്ട് നേതാക്കൻമാരുടെ വീടുകളിൽ റെയ്ഡ് നടത്തിന് പിന്നാലെയാണ് മകളെ അവസാനമായി കണ്ടത്. അന്നവൾ ഒറ്റയ്ക്കായിരുന്നു. വല്ലാത്ത അവസ്ഥയിൽ, എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചെങ്കിലും ഒരക്ഷരം അവൾ പറഞ്ഞില്ല. വീട്ടിലേക്ക് തിരിച്ചുവരാനും കൂട്ടാക്കിയില്ലെന്ന് അശോകൻ വ്യക്തമാക്കി.
‘ സ്വത്തുക്കൾ അവളുടെ പേരിലേക്ക് ആക്കാൻ ഹാദിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയാൽ സ്വത്ത് നൽകാമെന്നാണ് താൻ മകളോട് പറഞ്ഞതെന്ന് അശോകൻ വെളിപ്പെടുത്തി. അവളുടെ അമ്മ 2019 ൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നപ്പോൾ പോലും അവൾ അമ്മയെ സന്ദർശിച്ചിരുന്നില്ല. തന്റെ മാതാപിതാക്കളെക്കാൾ മതത്തിന് പ്രാധാന്യം നൽകുന്നൊരു പെൺകുട്ടിക്ക് എന്തിനാണ് സ്വത്തുക്കൾ നൽകുന്നത്’, അശോകൻ ചോദിച്ചു.
‘ഞാൻ ഒരു അവിശ്വാസിയായിരുന്നു. എന്നാൽ തന്റെ മകളേയോ ഭാര്യയോ ക്ഷേത്രത്തിൽ പോകുന്നത് പോലും തടഞ്ഞിട്ടില്ല. ആത്മീയതയുടെ അഭാവം കാരണമാണ് അവളെ മതം മാറ്റാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞത്. പക്ഷേ വിശ്വാസികളായ ക്രിസ്ത്യൻ പെൺകുട്ടികൾ പോലും അവരുടെ കെണിയിൽ വീഴുന്നുണ്ട്. ഒരിക്കൽ സിറിയയിലേക്ക് പോകുമെന്ന് ഹാദിയ പറഞ്ഞിരുന്നുവെന്ന് അശോകൻ വെളിപ്പെടുത്തി.
സൈനബയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ എൻ ഐ എയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അശോകൻ പറഞ്ഞു. ദ കേരളസ സ്റ്റോറി പോലെയുള്ള സിനിമകൾക്ക് പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മതപരിവർത്തന റാക്കറ്റുകളുടെ വഞ്ചനകളെ കുറിച്ച് അബോധം നൽകാൻ സഹായിക്കുമെന്ന് അശോകൻ പറഞ്ഞു.
Discussion about this post