തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ള കുട്ടി. മന്ത്രി റിയാസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായി വിജയന് പദ്ധതിയുണ്ടെന്നും ഇതിനായി സിപിഎമ്മിനെ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിമാ’ക്കി മാറ്റുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ പദ്ധതി മനസ്സിൽ വെച്ചാണ് പിണറായി വിജയൻ ഇസ്ലാമിക ഭീകരരുമായും ജിഹാദികളുമായും അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു. പുതിയപ്ല’യെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അഭിഷേകം ചെയ്യണമെന്നാണ് ആഗ്രഹമെങ്കിൽ അത് ഇവിടെ നടക്കില്ലബിജെപി കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ അഴിമതി ഭരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. സ്പ്രിംക്ളർ, ലൈഫ്മിഷൻ, ലാവലിൻ, ഡോളർക്കടത്ത്, സ്വർണക്കടത്ത്, എന്തിനേറെ പറയുന്നു റിവേഴ്സ് ഹവാല കണ്ടുപിടിച്ച ആളാണ് പിണറായി വിജയൻ.ഏറ്റവും അവസാനമായി എ.ഐ ക്യാമറയിലും അഴിമതി നടത്തി.
മുമ്പ് അഴിമതിയിലൂടെ സമാഹരിക്കുന്ന പണം പാർട്ടിയിലേക്ക് പോയിരുന്നു.ഇപ്പോൾ കാര്യങ്ങൾ മാറി.പിണറായി കക്ഷിയായി, കമ്മീഷനെല്ലാം പോകുന്നത് പിണറായി വിജയന്റെ കുടുംബത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.അഴിമതികളുടെ നദികളെല്ലാം ഒഴുകിയെത്തി ക്ലിഫ് ഹൗസ് ഒരു അഴിമതി മഹാസമുദ്രമായി മാറി. മകളും മകനും കുടുംബവും അഴിമതിക്ക് കൂട്ട് നിൽക്കുന്നു.
പിണറായി വിജയൻ സർക്കാരിന്റെ ഏഴുവർഷത്തെ ഭരണം കേരളത്തിലെ ജനജീവിതം ദയനീയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. നുണയും വഞ്ചനയും കള്ളവാക്കുകളും അഴിമതിയുമാണ് പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post